കേരളത്തിലെ അടിസ്ഥാനവര്‍ഗത്തില്‍പ്പെട്ട വേലന്‍ സമുദായക്കാരാണ് പള്ളിപ്പാനയിലെ കര്‍മികള്‍. സമൂഹത്തിനും നാടിനും വന്നുപിണയുന്ന ദുരിതങ്ങള്‍ അകറ്റുന്നതിനും സര്‍വജീവജാലങ്ങള്‍ക്കും ദേവതകള്‍ക്കും നിരവധി കാരണങ്ങളാലുണ്ടാകുന്ന ദോഷങ്ങള്‍ നീക്കുന്നതിനും സദുദ്ദേശ്യത്തോടെ ചെയ്യുന്ന പ്രതിവിധികളാണ് പള്ളിപ്പാനയിലെ അടിസ്ഥാനകര്‍മങ്ങള്‍. ആദ്യകാലത്ത് ദിവ്യബലി എന്ന പേരില്‍ 18 ദിവസങ്ങള്‍കൊണ്ട് അനുഷ്ഠിച്ചുവന്ന ഈ കര്‍മം കാലാന്തരത്തില്‍ ‘പള്ളിപ്പാന’ എന്ന പേരില്‍ 12 ദിവസമായിത്തീര്‍ന്നു എന്നൊരുധാരണയുണ്ട്.
എന്നാല്‍ വിധിപ്രകാരം 15 ദിവസങ്ങളിലായാണ് പള്ളിപ്പാന നടത്തുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ പള്ളിപ്പാന 15 ദിവസങ്ങളിലായാണ് നടന്നുവരുന്നത്. അങ്ങനെയുള്ള 12 പള്ളിപ്പാനകള്‍ കൂടുമ്പോള്‍ വിജയബലി എന്ന അത്യപൂര്‍വചടങ്ങും നടത്തുന്നു. അതായത് 144 കൊല്ലത്തിലൊരിക്കല്‍. ഇതെല്ലാം മുറമുട്ടാതെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഇപ്പോഴും നടന്നുവരുന്നത് ആചാരവിധിപ്രകാരമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ്. പള്ളിപ്പാന തന്നെ ഇവിടെ നടക്കുന്നത് 12 വര്‍ഷത്തിലൊരിക്കലാണ്. അതിനും പ്രത്യേകമായ ഒരു പശ്ചാത്തലമുണ്ട്. എല്ലാ വര്‍ഷവും മലയാളമാസം മകരം ഒന്നുമുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന 12 കളഭവും 12 കളഭം കഴിയുമ്പോള്‍ പള്ളിപ്പാനയും 12 പള്ളിപ്പാനകള്‍ പൂര്‍ത്തിയാകുമ്പോള്‍ വിജയബലിയും നടക്കുന്നു. ഏറ്റവും ഒടുവില്‍ നടന്ന പള്ളിപ്പാന 2002 ലും വിജയബലി 1954 ലും ആയിരുന്നു. അടിസ്ഥാനകഥകള്‍
പാലാഴിമഥനം നടന്ന സന്ദര്‍ഭം. ദുര്‍വാസാവു മഹര്‍ഷിയുടെ ശാപത്താല്‍ ജരാനരബാധിച്ച ദേവന്മാര്‍ ശാപമോചനത്തിനായി പാലാഴി കടഞ്ഞ് അമൃതം സേവിക്കുവാന്‍ തയ്യാറാകുന്നു. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് വാസുകിയെ കയറായും മന്ദരപര്‍വതത്തെ മത്തായും ഉപയോഗിച്ച് പാലാഴി കടയുകയും അനേകം ദിവ്യവസ്തുക്കള്‍ അതില്‍നിന്ന് പുറത്തുവരികയും ചെയ്തു. ഏറ്റവുമൊടുവില്‍ ദിവ്യമായ അമൃതം ലഭിച്ചു. അസുരന്മാര്‍ ദേവന്മാരില്‍നിന്ന് അമൃതം തട്ടിയെടുത്തു. അമൃതം വീണ്ടെടുക്കുന്നതിനായി മഹാവിഷ്ണു മോഹിനീരൂപത്തില്‍ അസുരന്മാരെ സമീപിച്ച് അവരില്‍നിന്ന് അത് കൗശലപൂര്‍വം കൈവശപ്പെടുത്തി ദേവന്മാര്‍ക്ക് നല്‍കി.
അമൃതം നഷ്ടപ്പെട്ട അസുരന്മാര്‍ ഗുരുവായ ശുക്രാചാര്യരെക്കണ്ട് സങ്കടം ബോധിപ്പിച്ചു. അമൃതം കൈവശപ്പെടുത്തി കടന്നുകളഞ്ഞത് മഹാവിഷ്ണുവാണെന്ന് ദിവ്യദൃഷ്ടിയാലറിഞ്ഞ ശുക്രാചാര്യര്‍ കോപിഷ്ഠനായി വിഷ്ണുവിന് പീഡകള്‍ ഉണ്ടാകാന്‍ ആഭിചാരകര്‍മം നടത്തി. ദുര്‍മന്ത്രവാദവും ആഭിചാരകര്‍മവും അതോടെയാണാരംഭിച്ചതെന്ന് ഒരു വിശ്വാസമുണ്ട്.
അമൃതം നഷ്ടപ്പെട്ട അസുരന്മാര്‍ ഗുരുവായ ശുക്രാചാര്യരെക്കണ്ട് സങ്കടം ബോധിപ്പിച്ചു. അമൃതം കൈവശപ്പെടുത്തി കടന്നുകളഞ്ഞത് മഹാവിഷ്ണുവാണെന്ന് ദിവ്യദൃഷ്ടിയാലറിഞ്ഞ ശുക്രാചാര്യര്‍ കോപിഷ്ഠനായി വിഷ്ണുവിന് പീഡകള്‍ ഉണ്ടാകാന്‍ ആഭിചാരകര്‍മം നടത്തി. ദുര്‍മന്ത്രവാദവും ആഭിചാരകര്‍മവും അതോടെയാണാരംഭിച്ചതെന്ന് ഒരു വിശ്വാസമുണ്ട്.
ശുക്രന്റെ കര്‍മങ്ങള്‍ മൂലം ഭഗവാന് ആലസ്യവും പാലാഴിയിലെ ജലത്തിന് നീലനിറവും ഉണ്ടായി. അവിടത്തെ ജീവജാലങ്ങള്‍ നശിക്കുകയും ചെയ്തു. ദുര്‍നിമിത്തങ്ങള്‍ കണ്ട് ദേവന്മാരും മഹര്‍ഷിമാരും ഭയവിഹ്വലരായി. പതിനാലുവര്‍ഷം ഭഗവാന്‍ രോഗപീഡയില്‍ വലഞ്ഞു. മഹാവിഷ്ണുവിന് സംഭവിച്ച ദോഷത്തിന് പരിഹാരം കാണുവാന്‍ ദേവന്മാരും നാരദാദി മുനികളും ഒത്തുചേര്‍ന്നു. ഗണപതിയുടെ നിര്‍ദ്ദേശപ്രകാരം സുബ്രഹ്മണ്യന്‍ രാശിപ്രശ്‌നം നടത്തി. (അങ്ങനെയാണ് പ്രശ്‌നവിചാരം തുടങ്ങിയതെന്നും അഭിപ്രായപ്പെടുന്നു.) പ്രശ്‌നചിന്തയില്‍ നവഗ്രഹങ്ങള്‍ മൃത്യുസൂത്രത്തില്‍ (മരണരാശിയില്‍)നിന്നതുകണ്ട് എല്ലാവരും ദുഃഖിതരായി.
ദോഷപരിഹാരം ചെയ്യാന്‍ ഒരു പ്രത്യേക സമുദായത്തിനു മാത്രമേ കഴിയൂ എന്ന് സുബ്രഹ്മണ്യന്‍ വിധിച്ചു. അതു വേല സമുദായമായിരുന്നു. ആ സമുദായത്തെ അന്വേഷിച്ച് ദേവന്മാര്‍ പലയിടങ്ങളിലും അലഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. നിരാശരാവാതെ അവര്‍ നാരദന്റെ ഉപദേശപ്രകാരം കൈലാസത്തിലെത്തി ശക്തിസമേതനായ ശ്രീപരമേശ്വരനെ കണ്ടുവണങ്ങി ഓം നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ജപിച്ചു. സന്തുഷ്ടനായ മഹാദേവന്‍ ദേവന്മാരോട് വിവരമന്വേഷിച്ചു. അവര്‍ മഹാവിഷ്ണുവിന്റെ രോഗവിവരങ്ങള്‍ വിശദമായി ധരിപ്പിക്കുകയും സുബ്രഹ്മണ്യന്‍ നടത്തിയ പ്രശ്‌നവിധയുടെ ചാര്‍ത്ത് വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. എല്ലാം ശ്രദ്ധാപൂര്‍വം കേട്ട മഹാദേവന്‍ ദേവന്മാരെയും മഹര്‍ഷിമാരെയും സമാധാനിപ്പിച്ച് കര്‍മം ചെയ്യാനുള്ള ആചാര്യനെ യഥാസമയം സമാധാനിപ്പിച്ച് കര്‍മം ചെയ്യാനുള്ള ആചാര്യനെ യഥാസമയം എത്തിച്ചുകൊള്ളാമെന്ന് അറിയിച്ചു.
അടുത്ത പ്രഭാതത്തില്‍ത്തന്നെ മഹാദേവന്‍ മഹാവിഷ്ണുവിന്റെ രോഗം മാറ്റുന്നതിന് സ്വയം വേലനായി അവതാരമെടുത്ത് ഗോപുരത്തിന്റെ മുന്നിലെത്തി. വിഷ്ണുഭഗവാനെ സ്തുതിഗീതങ്ങള്‍ പാടി പ്രസാദിപ്പിച്ചു. സ്തുതി കേട്ട് ഭഗവാന്‍ ഉണരുകയും ആഗമനോദ്ദേശ്യം ആരായുകയും ചെയ്തു. മഹാവിഷ്ണുവിന്റെ രോഗപീഡകള്‍ മാറ്റുന്നതിന് ചില കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ടെന്നും അതിനാണ് താനെത്തിയിരിക്കുന്നതെന്നും അറിയിച്ച് അനുജ്ഞവാങ്ങി മഹാദേവന്‍ ആ കര്‍മങ്ങള്‍ യഥാവിധി നിര്‍വഹിച്ചു. ഭഗവാന്റെ ആലസ്യവും പ്രയാസങ്ങളും അതോടെ മാറുകയും പൂര്‍വാധികം ഊര്‍ജസ്വലനായിത്തീരുകയും ചെയ്തുവെന്നാണ് കഥ.
പില്‍ക്കാലത്ത് ശൈവവംശജരായ വേലന്‍ സമുദായക്കാര്‍ ഈ മഹത്കര്‍മ്മം അതിന്റെ വിശുദ്ധി നഷ്ടപ്പെടാതെ അനുഷ്ഠിച്ചുപോരുന്നതാണ് പള്ളിപ്പാന എന്ന വിശ്വാസമാണ് ഇന്ന് പ്രചാരത്തിലുള്ളത്. എന്നാല്‍ പള്ളിപ്പാനയെപ്പറ്റി മറ്റു ചില കേട്ടുകേള്‍വികളും ഐതിഹ്യങ്ങളും നിലവിലുള്ളതുകൂടി ഈ സന്ദര്‍ഭത്തില്‍ അന്വേഷിക്കുന്നത് പ്രസക്തമായിരിക്കും.
ജന്മഭൂമി: http://www.janmabhumidaily.com/news544453#ixzz4Vujn2gnq
പള്ളിപ്പാനയും മഹാവിഷ്ണുവും
പാന രണ്ടുതരത്തിലുണ്ട്. കളിപ്പാനയും പള്ളിപ്പാനയും. പകല്‍ മാത്രം നടത്തുന്ന പാനയെ കളിപ്പാനയെന്നും രാവും പകലും നടത്തുന്നതിനെ പള്ളിപ്പാനയെന്നും പറയുന്നു. അനുഷ്ഠാനപരമായ ദൃശ്യകലയായ പാനപ്പാട്ടിന് വേലന്മാര്‍ സ്ത്രീപുരുഷഭേദമെന്യേ പങ്കെടുക്കുന്നു. നാമദോഷം തീര്‍ക്കല്‍, കണ്ണുദോഷം തീര്‍ക്കല്‍, ശത്രുവൊഴിക്കല്‍, ആധിവ്യാധികള്‍ തീര്‍ക്കല്‍ എന്നിവയാണ് വേലന്മാരുടെ പ്രധാനകര്‍മങ്ങള്‍.
പാന നടത്തണമെങ്കില്‍ വേലന്‍ വേണം. വേലനില്ലാതെ പാനയില്ല. പാന രണ്ടുതരത്തിലുണ്ട്. കളിപ്പാനയും പള്ളിപ്പാനയും. പകല്‍ മാത്രം നടത്തുന്ന പാനയെ കളിപ്പാനയെന്നും രാവും പകലും നടത്തുന്നതിനെ പള്ളിപ്പാനയെന്നും പറയുന്നു. അനുഷ്ഠാനപരമായ ദൃശ്യകലയായ പാനപ്പാട്ടിന് വേലന്മാര്‍ സ്ത്രീപുരുഷഭേദമെന്യേ പങ്കെടുക്കുന്നു. നാമദോഷം തീര്‍ക്കല്‍, കണ്ണുദോഷം തീര്‍ക്കല്‍, ശത്രുവൊഴിക്കല്‍, ആധിവ്യാധികള്‍ തീര്‍ക്കല്‍ എന്നിവയാണ് വേലന്മാരുടെ പ്രധാനകര്‍മങ്ങള്‍. മതപരവും ജാതീയവുമായ ഏതൊരു ജനവിഭാഗത്തിന്റെയും ഉല്‍പത്തിക്ക് നിദാനമായി ദൈവികപരിവേഷമുള്ള ഏതെങ്കിലും കഥകകളും ഉണ്ടായിരിക്കാം. വേലന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ഇതില്‍നിന്ന് ഭിന്നമല്ല.
മഹാവിഷ്ണുവും ലക്ഷ്മിദേവിക്കും ഉണ്ടായ നാവിന്‍ദോഷം തീര്‍ക്കാന്‍ പരമശിവന്‍ വേദന്‍ എന്നൊരു ദേവനെ സൃഷ്ടിച്ചുവെന്നും വേദന്‍ വേദമോതി നാമദോഷം തീര്‍ത്തൂ എന്നും ഒരു കഥയുണ്ട്. വേദന്‍ എന്നതിന്റെ തദ്ഭവമാണ് വേലന്‍ എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുന്നു. മഹാവിഷ്ണുവിന്റെ നാമദോഷം തീര്‍ത്തശേഷം മടങ്ങുന്ന ശ്രീപരമേശ്വരനോട് ദേവന്മാര്‍ അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായി വെയിലില്‍നിന്ന് ഒരാളെ സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അയാളെ വെയ്‌ലന്‍ എന്നും വിളിച്ചുവെന്നും വെയിലനാണ് പിന്നീട വേലനായി രൂപാന്തരപ്പെട്ടതെന്നും മറ്റൊരു വിശ്വാസവുമുണ്ട്. പരമ്പരാഗതമായി വായ്ത്താരിപോലെ ചൊല്ലി വന്ന പാട്ടുകളാണ് ഈ ഐതിഹ്യത്തെ ഉള്‍ക്കൊള്ളുന്നത്. അക്കാരണത്താല്‍ കഴിവതും അതിന്റെ തനിമ നഷ്ടപ്പെടാതെ ആ ഐതിഹ്യത്തെ പ്രതിപാദിക്കട്ടെ.
ഭൂമിയെ സുസ്ഥിതിയിലാക്കി മോക്ഷപ്രാപ്തിക്ക് സജ്ജമാക്കി പാലാഴിയില്‍ പള്ളികൊള്ളുന്ന ശ്രീമഹാവിഷ്ണു ഒരിക്കല്‍ മനസ്സില്‍ ഇങ്ങനെ വിചാരിച്ചു: ദേവതൃക്കൂത്തും മണിവിളക്കും കണ്ടിട്ട് വളരെക്കാലമായി. അല്ലെങ്കില്‍ ഒന്നു ദേവതൃക്കൂത്ത് നടിച്ചാലെന്താ? ദേവതൃക്കൂത്ത് ആടുകതന്നെ. തിരുനല്ലൂര്‍ തുറയും ചമയ്ക്കണം. നിശ്ചയമനുസരിച്ച് മഹാവിഷ്ണു എല്ലാ വേഷഭൂഷാദികളും അണിഞ്ഞ് ദേവതൃക്കൂത്തു നടത്തി. ദേവന്മാരും ഋഷികളുമെല്ലാം തൃക്കൂത്തും മണിവിളക്കും കാണാനെത്തിയിരുന്നു. അവര്‍ മടങ്ങുന്ന വഴിക്ക് എവിടെപ്പോയി വരികയാണെന്ന് പാക്കനാര്‍ ചോദിച്ചു. മഹാവിഷ്ണുവിന്റെ തൃക്കൂത്തും മറ്റും കണ്ടു മടങ്ങുകയാണെന്ന് പറഞ്ഞ ദേവന്മാരോട് പാക്കനാര്‍ വീണ്ടും ചോദിച്ചു. തൃക്കൂത്തിന് എന്തെങ്കിലും കുറ്റമോ കുറവോ ഉണ്ടായിരുന്നോ? ഞങ്ങളാരും ഒരു കുറവും കണ്ടില്ല എന്നുപറഞ്ഞ അവരോട് പാക്കനാര്‍ മഹാവിഷ്ണുവിന്റെ കൂത്തിന് കുറവുണ്ടായിരുന്നുവെന്ന് തീര്‍ത്തു പറഞ്ഞു.
എല്ലാവരും കണ്ട് സന്തോഷിച്ചു പ്രശംസിച്ചു മടങ്ങിയിട്ടും തന്റെ കൂത്തിന് കുറവുണ്ടായിരുന്ന എന്ന് പാക്കനാര്‍ പറഞ്ഞതറിഞ്ഞ മഹാവിഷ്ണു പാക്കനാരോട് എന്തായിരുന്നു തന്റെ കൂത്തിനുണ്ടായിരുന്ന കുറവ് എന്ന് ആരാഞ്ഞു. പാക്കനാര്‍ പറഞ്ഞു: വട്ടമുടി, സര്‍വാംഗ കല്‍വി ഇവയെല്ലാമെടുത്തണിഞ്ഞ് വലതുതൃക്കാലില്‍ പന്തീരായിരം പവരില്‍ മുറുകി, ഇടതുതൃക്കാലില്‍ പന്തീരായിരം പവരില്‍ മുറുകി തക്കിട്ടാതമ എന്ന താളം ചവിട്ടുമ്പോള്‍ വലതു തൃക്കാതില്‍ക്കിടന്ന കുണ്ഡലമഴിഞ്ഞ് ഭൂമിയില്‍ വീണു. നിന്നവരാരും അറിയാതെ ഇടതു തൃക്കാലുകൊണ്ട് ചേര്‍ത്തെടുത്ത് വലതു തൃക്കാലില്‍ ഇട്ട് കൂത്ത് നടിക്കുന്നത് കൂത്തിന് കുറവാകുന്നു.
ഇതുകേട്ട മഹാവിഷ്ണു കൂത്തിന് കുറവുണ്ടെങ്കില്‍ നിന്റെ പൂവാടയ്ക്കും കുറവുണ്ടെന്നും അത് തിരുമുല്‍ക്കാഴ്ചയ്ക്ക് കൊള്ളരുതെന്നും പ്രതിവചിച്ചു. തന്റെ പട്ടുവസ്ത്രത്തിന്റെ കുറവ് എന്തെന്ന് അറിയണമെന്നായി പാക്കനാര്‍. മലയില്‍ തറി നാട്ടി കടലില്‍ തിരവളച്ച് തെക്കൊല്ലം വടക്കൊല്ലം മടവീതിയും വച്ച് പൂവാട നെയ്തു തുടങ്ങുംനേരം പൂവാടമേല്‍ നിന്നൊരു നൂല്‍പൊട്ടി ഭൂമിയില്‍ വീണു. നാവില്‍നിന്നും പശതൊട്ടുകൂട്ടി എടുത്ത പൂവാടയ്ക്കും കുറവുണ്ട്. കൊള്ളരുത് അത് തിരുമുല്‍ക്കാഴ്ചയ്ക്ക് എന്ന മഹാവിഷ്ണു മറുപടി നല്‍കി. താഴെ വീണ നൂല്‍ വിരലില്‍ തുപ്പല്‍തൊട്ട് എടുത്തതാകയാല്‍ തന്റെ പട്ടിന് അശുദ്ധി കല്‍പ്പിച്ച് തിരുമുല്‍ക്കാഴ്ചയ്ക്ക് കൊള്ളുകയില്ലെന്ന് പറഞ്ഞതുകേട്ട് പാക്കനാര്‍ക്ക് കോപവും താപവും പ്രതികാരചിന്തയും ഉണ്ടായി.
മഹാവിഷ്ണുവിനോട് എങ്ങനെ പ്രതികാരം ചെയ്യണമെന്ന് ചിന്തിക്കവേ അല്‍പം മായാ ക്ഷുദ്രം വച്ച് മറികടത്തി പകരം വീട്ടാമെന്ന് തീരുമാനിച്ചു. ഇങ്ങനെ മനസ്സിലുറപ്പിച്ച് ദേവന്മാരെക്കണ്ട് ചോദിച്ചു. നാരായണസ്വാമിയുടെ ഉള്ളംകാലില്‍ പൊടിയും വായില്‍ തമ്പലവും തലനാരും കൊണ്ടുവന്നുതരാമോ? തങ്ങള്‍ക്കതാവില്ല എന്നു ദേവന്മാര്‍ പറഞ്ഞപ്പോള്‍ പാക്കനാര്‍ അസുരന്മാരെക്കണ്ട് തന്റെ ആവശ്യമറിയിച്ചു. അവര്‍ നാരായണസ്വാമിയുടെ ഉള്ളംകാലില്‍ പൊടിയും വായില്‍ തമ്പലവും തലനാരും തിരുനാളും കൊണ്ടുവന്ന് പാക്കനാര്‍ക്കു നല്‍കി.
പാക്കനാര്‍ അവയെല്ലാം വാങ്ങിവച്ച് തലയ്ക്ക് പറ്റിയോരിലമരുന്ന് പറിച്ച്, കായ്ക്ക് പറ്റിയൊരു വേരുമരുന്ന് പറിച്ച്, പാച്ചോന്ത്, പറയോന്ത്, ഈര്‍ഷ്യപ്പൊടി, മൂര്‍ച്ഛപ്പൊടി ഇവയെല്ലാം കൂടി ഒരു പുതുകുടത്തിലിട്ടടച്ച് ശ്രീവൈകുണ്ഠത്തില്‍ ചെന്ന് നാരായണസ്വാമിയെ വിളിച്ച് വിളികേള്‍പ്പിച്ച് മായാക്ഷുദ്രം വച്ച് മറികടത്തി. അന്നേരം ഇരുകരകളിലും നിന്നിരുന്ന ദേവന്മാരും അസുരന്മാരും പറഞ്ഞുതുടങ്ങി. ഭൂഭാരം തോറ്റിയ നാരായണസ്വാമിയുടെ കനമോ കരുണയോ ബലമോ വീര്യമോ എന്നറിഞ്ഞില്ല.
ജന്മഭൂമി: http://www.janmabhumidaily.com/news544823#ixzz4Vuk2PYN5