ശാസ്താവിന്റെ ധ്യാനശ്ലോകങ്ങളിലൂടെ

ഭൂതനായകശാസ്താവ്

ഘനച്ഛവീകളേബരം കനല്‍കിരീടമണ്ഡിതം
വിധോഃ കലാധരംവിഭുംവിഭൂതിമണ്ഡിതാംഗകം
അനേക കോടിദൈത്യഗോത്രഗര്‍വവൃന്ദനാശനം
നമാമി ഭൂതനായകംമുരാന്തകം പുരാന്തകം

ഗംഭീരമായ ശോഭയുള്ളശരീരത്തോടുകൂടിയവനും ജ്വലിക്കുന്ന കിരീടമണിഞ്ഞവനും ചന്ദ്രക്കല അണിഞ്ഞവനും ഭസ്മലേപിതമായ അംഗങ്ങളോടുകൂടിയവനും അനേകകോടിദൈത്യഗോത്രങ്ങളുടെ ഗര്‍വിനെ നശിപ്പിച്ചവനും മുരാന്തകനും പുരാന്തകനുമായ ഭൂതനായകനെ ഞാന്‍ നമിക്കുന്നു.

ശബരിഗിരീശ്വരന്‍

അഖിലഭുവനദീപം ഭക്തചിത്താബ്ജസൂനം
സുരഗണപരിസേവ്യംതത്ത്വമസ്യാദിലക്ഷ്യം
ഹരിഹരസുതമീശംതാരകബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേ ഭൂതനാഥം

ഭക്തരുടെചിത്തമാകുന്ന താമരതാമരമൊട്ടിന് അഖിലഭുവനങ്ങള്‍ക്കും പ്രകാശമേകുന്ന ദീപമായിരിക്കുന്നവനും (ഭക്തഹൃദയപദ്മത്തെ വിടര്‍ത്തുന്നവനും)സുരഗണങ്ങളാല്‍ പരിസേവിതനായവനും തത്ത്വമസ്യാദി മഹാവാക്യങ്ങളുടെലക്ഷ്യമായവനും ഹരിഹരസുതനും ഈശനും താരകബ്രഹ്മരൂപനും ശബരിഗിരിയില്‍ വസിക്കുന്നവനുമായ ഭൂതനാഥനെ ഞാന്‍ ചിന്തിക്കുന്നു.

ധ്യായേദാനന്ദകന്ദം പരമഗുരുവരം
ജ്ഞാനദീക്ഷാകടാക്ഷം
ചിന്മുദ്രംസത്സമാധിംസുകൃതിജനമനോ-
മന്ദിരംസുന്ദരാംഗം
ശാന്തം ചന്ദ്രാവതംസം ശബരിഗിരിവരോ-
ത്തുംഗ പീഠേ നിഷണ്ണം
ചിന്താരത്‌നാഭിരാമം ശ്രുതിവിനുതപദാം

ഭോരുഹം ഭൂതനാഥം ആനന്ദത്തിനു മൂലമായവനും പരമഗുരുവരനും കടാക്ഷത്തിലൂടെ ജ്ഞാനദീക്ഷ നല്‍കുന്നവനും ചിന്‍ മുദ്രയണിഞ്ഞവനും സമാധിയില്‍ നിലകൊള്ളുന്നവനും സുകൃതികളായ ജനങ്ങളുടെ മനസ്സ്‌വാസഗേഹമാക്കിയവനും സുന്ദരമായ അംഗങ്ങളോടുകൂടിയവനും ശാന്തസ്വരൂപനും ചന്ദ്രനെ ശിരസ്സിലണിഞ്ഞവനും ശബരിഗിരിയിലെ ശ്രേഷ്ഠവുംഉന്നതവുമായ പീഠത്തില്‍വാഴുന്നവനും ചിന്താരത്‌നത്തിനു സമം അഭിരാമനും വേദങ്ങളാല്‍ സ്തുതിക്കപ്പെടുന്ന പാദപദ്മങ്ങളോടുകൂടിയവനുമായ ഭൂതനാഥനെ ഞാന്‍ ധ്യാനിക്കുന്നു.

ശ്രീമാതാ പരമാത്മനോ ഭഗവതസ്സമ്മോഹിനീ മോഹിനീ
കൈലാസാദ്രിനികേതനോളസ്യ ജനകഃ ശ്രീവിശ്വനാഥ പ്രഭുഃ
ഉത്തുംഗേശബരീഗിരൗ പരിലസന്നീലാംബരാഢംബരഃ
അയ്യപ്പശ്ശരണാഗതാന്‍ നിജ ജനാന്‍ രക്ഷന്മുദാശോഭതേ

ആരുടെമാതാവു പരമാത്മാവായ ഭഗവാന്‍ നാരായണന്റെ ഭുവനമോഹനമായമോഹിനീസ്വരൂപവും പിതാവ് കൈലാസാചലവാസിയായ ശ്രീവിശ്വനാഥ പ്രഭുവും ആകുന്നുവോ ആ അയ്യപ്പ സ്വാമി ഉ ത്തുംഗമായ ശബരിഗിരിയില്‍ നീലവസ്ത്രമണിഞ്ഞവനായിതന്നെ ശരണം പ്രാപിക്കുന്ന ഭക്തന്മാരെ സദാരക്ഷിക്കുന്നവനായി ശോഭിക്കുന്നു.

ശബരിപര്‍വ്വതവാസ ദയാനിധേ
സകലനായകസല്‍ഗുണവാരിധേ
സപദി മാം പരിപാഹിസതാംപതേ
വിദധതേഹ്യയിതേസുമതേനുതിം

ശബരിപര്‍വതത്തില്‍വസിക്കുന്ന ദയാനിധേ, സകലരുടേയും നായകനായ സല്‍ഗുണസാഗരമേ, സുകൃതികളും പണ്ഡിതരും ശ്രേഷ്ഠരുമായ സദ്ജനങ്ങളുടെ രക്ഷകനായവനേ,എപ്പോഴുംഎന്നെ പരിപാലിച്ചാലും. അങ്ങേയ്ക്ക് നമസ്‌ക്കാരം.

ഹരിഹരപുത്രന്‍

ത്രിഗുണിതമണിപദ്മംവജ്രമാണിക്യദണ്ഡം
സിതസുമശരപാശംഇക്ഷുകോദണ്ഡകാണ്ഡം
ഘൃതമധുരസപാത്രം ബിഭ്രതംഹസ്തപദ്‌മൈര്‍
ഹരിഹരസുതമീഢേ ചക്രമന്ത്രാത്മമൂര്‍ത്തിം

ത്രിഗുണിതമണിപദ്മം, വജ്രമാണിക്യദണ്ഡം(ഗദ, രാജദണ്ഡ്),വിടര്‍ന്ന പൂക്കളാകുന്ന ശരം(പുഷ്പബാണം), പാശം(കയറ്) ഇക്ഷുകോദണ്ഡം(കരിമ്പിന്‍ വില്ല്), നെയ്യും മധുവുംഒക്കെ നിറയ്ക്കുന്ന പാത്രംകൈകളില്‍ ധരിച്ചവനും ചക്രമന്ത്രാത്മമൂര്‍ത്തിയുമായ ഹരിഹരസുതനെ ഞാന്‍ സ്തുതിക്കുന്നു.

….. തുടരും

ജന്മഭൂമി: http://www.janmabhumidaily.com/news258276#ixzz4DqFjKB8k

ശ്രീധര്‍മ്മശാസ്താവിനെ വ്യത്യസ്തഭാവങ്ങളില്‍ ആരാധിച്ചുവരുന്നു. ഭഗവാന്റെ മുഖ്യധ്യാനശ്ലോകങ്ങളും അവയുടെ ലഘുവിവരണവുമാണ് ഇനി നല്‍കുന്നത്.

പ്രഭാസത്യകസമേതശാസ്താവ്

സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരംസിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍പത്രസുക്‌നുപ്തകുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്ഫായല്‍ പാര്‍ശ്വയുഗംസുരക്തസകലാകല്പം സ്മരേദാര്യകം

മിനുത്തുചുരുണ്ടതും അഴിഞ്ഞുകിടക്കുന്നതുമായ തലമുടിയോടുകൂടിയവനും, സിംഹാസനത്തില്‍ ഇരിക്കുന്നവനും, ശോഭയേറിയ കുണ്ഡലങ്ങളോടുകൂടിയവനും, വലതുകയ്യില്‍ അമ്പും ഇടതുകയ്യില്‍ വില്ലും ധരിക്കുന്നവനും, നീലനിറമുള്ള വസ്ത്രം ഉടുത്തവനും, പുതുകാര്‍മ്മേഘം എന്നപോലെ ശ്യാമവര്‍ണ്ണമാര്‍ന്നവനും, ഇടതു ഭാഗത്ത് പ്രഭ എന്ന ഭാര്യയോടും വലതു ഭാഗത്ത് സത്യകന്‍ എന്ന പുത്രനോടുംകൂടിയവനും, ചുവപ്പുനിറമാര്‍ന്ന ആഭരണങ്ങളോടുകൂടിയവനുമായ ആര്യകനെ(ശ്രേഷ്ഠനെ ശാസ്താവിനെ) ഞാന്‍ സ്മരിക്കുന്നു.

പൂര്‍ണ്ണാപുഷ്‌ക്കലാസമേതഗജാരൂഢശാസ്താവ്

ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതംമദഗജാരൂഢംസുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദംശ്മശ്രുസ്വയാലംകൃതം
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതംശാസ്താമഹേശം ഭജേ

ശങ്കരനന്ദനനും ഹരിസുതനും കുമാരന്‍(സുബ്രഹ്മണ്യന്‍) മാരന്‍(കാമദേവന്‍) എന്നിവരുടെ അഗ്രജന്‍(ജ്യേഷ്ഠന്‍) ആയവനും ചാപം(കരിമ്പിന്‍ വില്ല്), പുഷ്പശരം എന്നിവ കയ്യില്‍ ധരിച്ചവനും മദയാനയുടെ പുറത്തേറിയവനും ചുമന്നവസ്ത്രം ഉടുത്തവനും ഭൂതപ്രേതപിശാചാദികളാല്‍ വന്ദിക്കപ്പെടുന്ന പാദങ്ങളോടുകൂടിയവനും ശ്മശ്രുവാല്‍(താടിരോമങ്ങളാല്‍) അലംകൃതനായവനും പാര്‍ശ്വത്തില്‍ പൂര്‍ണ്ണാ പുഷ്‌ക്കലാ എന്നീ കാമിനിമാരോടുകൂടിയവനും മഹേശനുമായ ശാസ്താവിനെ ഭജിക്കുന്നു.

വിദ്യാപ്രദ മഹാശാസ്താവ്

ശാന്തംശാരദചന്ദ്രകാന്തധവളം ചന്ദ്രാഭിരാമാനനം
ചന്ദ്രാര്‍ക്കോപമകാന്തകുണ്ഡലധരം ചന്ദ്രാവഭാസാംശുകം
വീണാം പുസ്തകമക്ഷസൂത്രവലയംവ്യാഖ്യാനമുദ്രാംകരൈര്‍
ബിഭ്രാണംകലയേസദാ ഹൃദിമഹാശാസ്താരമാദ്യംവിഭും

ശാന്തസ്വരൂപനും ശരദ്കാലചന്ദ്രകാന്തത്തിന്റെ ധവളവര്‍ണ്ണത്തോടുകൂടിയവനും ചന്ദ്രനേപ്പോലെശോഭിക്കുന്ന മനോഹരമുഖത്തോടുകൂടിയവനും സൂര്യചന്ദ്രന്‍മാരെപ്പോലെ ശോഭിക്കുന്ന കുണ്ഡലങ്ങളണിഞ്ഞവനും ചതുര്‍ബാഹുക്കളില്‍വീണ, പുസ്തകം, അക്ഷമാല, വ്യാഖ്യാനമുദ്ര എന്നിവ ധരിച്ചവനും വിഭുവുമായമഹാശാസ്താവിനെ ഞാന്‍ നിത്യവുംഹൃദയത്തില്‍ ധ്യാനിക്കുന്നു. ശാസ്താവിന്റെസത്വഗുണസ്വരൂപ ധ്യാനമാണിത്.

ത്രൈലോക്യമോഹന ശാസ്താവ്

മഹാദേവനെ മോഹിപ്പിച്ച മോഹിനീ ദേവിയുടെ പുത്രനായശാസ്താവിനെ ത്രിലോകങ്ങളേയുംമോഹിപ്പിക്കുന്നവനായിആരാധിക്കുന്നു. ത്രൈലോക്യസമ്മോഹനനായശാസ്താവിന്റെ ധ്യാനം ഇതാണ്.

തേജോമണ്ഡലമധ്യഗം ത്രിണയനം
ദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷുകാര്‍മുകലസ-
•ന്മാണിക്യപാത്രാഭയം
ബിഭ്രാണംകരപങ്കജൈര്‍മദഗജ-
സ്‌കന്ധാധിരൂഢംവിഭും
ശാസ്താരംശരണം ഭജാമിസതതം
ത്രൈലോക്യസമ്മോഹനം

തേജോമണ്ഡലത്തിന്റെ മദ്ധ്യത്തില്‍ ഇരിക്കുന്നവനും ത്രിനേത്രങ്ങളോടുകൂടിയവനും ദിവ്യമായവസ്ത്രങ്ങളാല്‍അലങ്കരിക്കപ്പെട്ടവനും പുഷ്പശരം(പൂവമ്പ്), ഇക്ഷുകാര്‍മ്മുകം(കരിമ്പിന്‍ വില്ല്) മാണിക്യനിര്‍മ്മിതമായ പാത്രം, അഭയമുദ്ര എന്നിവ നാലുകരങ്ങളില്‍ ധരിക്കുന്നവനും മദയാനയുടെകഴുത്തില്‍ഇരിക്കുന്നവനും ത്രൈലോക്യങ്ങളെമോഹിപ്പിക്കുന്നവനും വിഭുവും ആയ ശാസ്താവിനെ എല്ലായ്‌പ്പോഴുംശരണം പ്രാപിക്കുന്നു.ശാസ്താവിന്റെരജോഗുണസ്വരൂപ ധ്യാനമാണിത്

ശത്രുമര്‍ദ്ദകശാസ്താവ്

കല്‍ഹാരോജ്ജ്വല നീലകുന്തളഭരം
കാളാംബുദശ്യാമളം
കര്‍പ്പൂരാകലിതാഭിരാമവപുഷം
കാന്തേന്ദു ബിംബാനനം
ശ്രീദണ്ഡാങ്കുശപാശശൂലവിലസത്
പാണിംമദാന്ധദ്വിപാ-
രൂഢം ശത്രുവിമര്‍ദ്ദനം ഹൃദിമഹാ-
ശാസ്താരമാദ്യം ഭജേ

കല്‍ഹാരത്തിനേപ്പോലെ(നീല ആമ്പലിനെപ്പോലെ) ഉജ്ജ്വലിക്കുന്ന നീലനിറമാര്‍ന്ന തലമുടിക്കെട്ടോടുകൂടിയവനും, കാര്‍മ്മേഘത്തിന്റെ ശ്യാമവര്‍ണ്ണത്തോടുകൂടിയവനും, കര്‍പ്പൂരസുഗന്ധത്താല്‍അഭിരാമമായദേഹത്തോടുകൂടിയവനും കാന്തിയേറിയ ചന്ദ്രബിംബം പോലെ പ്രകാശിക്കുന്ന മുഖത്തോടുകൂടിയവനുംദണ്ഡം(ഇരുമ്പുലക്ക), പാശം(കയറ്), അങ്കുശം(തോട്ടി), ശൂലംഎന്നിവ ധരിച്ച നാലുകരങ്ങളോടുകൂടിയവനും മദയാനയുടെ പുറത്തേറിയവനും ശത്രുക്കളെമര്‍ദ്ദിക്കുന്നവനും ആദ്യനു മായമഹാശാസ്താവിനെ ഞാന്‍ ഹൃദയത്തില്‍ ഭജിക്കുന്നു. ശാസ്താവിന്റെതമോഗുണസ്വരൂപ ധ്യാനമാണിത്
ഇഷ്ടവരദായകശാസ്താവ്

ആശ്യാമകോമളവിശാലതനും വിചിത്ര
വാസോവസാന മരുണോത്പലദാമഹസ്തം
ഉത്തുംഗരത്‌നമകുടംകുടിലാഗ്രകേശം
ശാസ്താരമിഷ്ടവരദംശരണം പ്രപദ്യേ

ശ്യാമവര്‍ണ്ണമാര്‍ന്ന വലിയശരീരത്തോടുകൂടിയവനും വിചിത്രമായ (വൈവിധ്യമാര്‍ന്ന) വസ്ത്രംഅണിഞ്ഞവനും ചുവപ്പു നിറമാര്‍ന്ന ഉത്പല(താമര) ദാമം(മൊട്ട്) കയ്യില്‍ ധരിച്ചവനും ഉത്തുംഗമായരത്‌നകിരീടത്തോടുംകുടിലോഗ്രമായകേശത്തോടുംകൂടിയവനും ഇഷ്ടവരദായകനുമായശാസ്താവിനെ ഞാന്‍ ശരണം പ്രാപിക്കുന്നു.

ജന്മഭൂമി: http://www.janmabhumidaily.com/news257774#ixzz4DqG3GFPT